2013, ജൂൺ 23, ഞായറാഴ്‌ച

ഗ്രൂപ്പ് ഫോട്ടോകളില്‍ തുടങ്ങിയവരില്‍ ഒരാള്‍


                    പലരും നില്ക്കുന്ന ഫോട്ടോകള്‍ക്ക് താഴെ ചേര്‍ക്കുന്ന അടിക്കുറിപ്പുകളില്‍ പേരുകള്‍ എടുത്തെഴുതിയവര്‍ക്ക് ശേഷം തുടങ്ങിയവരില്‍ എന്ന വാക്കിലായിരുന്നു അയാള്‍ എന്നുമു‍ണ്ടായിരുന്നത്. പത്രത്തിലും മറ്റും അവ വരുമ്പോള്‍ സന്തോഷത്തോടെ ആ ഫോട്ടോകള്‍ വീട്ടിലുള്ളവരെ കാണിച്ച് അയാള്‍ സംത്യപ്തിപ്പെട്ടു.


                     മക്കള്‍ എല്ലാവരും മറുനാടുകളില്‍ ആയതിനാല്‍ അയാളുടെ മരണശേഷം വീട്ടില്‍ പ്രായമുള്ള അയാളുടെ ഭാര്യ തനിച്ചാകുമെന്ന സ്ഥിതി വന്നു. അമ്മയെ തനിച്ചാക്കേണ്‍ എന്നു കരുതി ബിസിനസ്സ് മക്കള്‍ക്ക് നോക്കി നടത്താന്‍ വിട്ടുകൊടുത്ത്  മൂത്ത മകനു ഭാര്യയും നാട്ടിലേക്ക് പോന്നു. എത്രയും പെട്ടെന്ന് വന്നിടത്തേക്കു തന്നെ തിരിച്ചു പോകും എന്ന മട്ടില്‍ അവരുടെ കൂടെ ഏറ്റവും ഇളയ മകനുമുണ്ട‍ായിരുന്നു.


                  അവ് ആ വീട്ടില്‍ ഉപയോഗിക്കാന്‍ കിട്ടിയത് വരാന്തയോട് ചേര്‍ന്നു നില്ക്കുന്ന ഒറ്റ മുറിയായിരുന്നു. തെല്ലു കാലത്തേക്ക് ആണെങ്കിലും ആ മുറിയിലെ അലമാര വ്യത്തിയാക്കി ഉപയോഗിക്കാന്‍ അവന്‍ തീരുമാനിച്ചു. പലതും നോക്കി നിലത്തേക്ക് ഇടവെ ഒരു പ്ളാസ്റിക് ഫയല്‍ മുഴുവന്‍ മുത്തച്ഛന്‍ പലര്‍ക്കുമൊപ്പം നില്ക്കുന്ന ഫോട്ടോകളാണെന്ന് അവന്‍ കണ്ട‍ു. മുത്തച്ഛന്‍ എല്ലാം വെട്ടിയെടുത്ത് സൂക്ഷിച്ചു വെച്ചിരിക്കുന്നു.


                
                     അവന്‍ ചിരിച്ചുകൊണ്ട‍് അച്ഛനു അമ്മക്കും ആ ഫോട്ടോകള്‍ എല്ലാം കാണിച്ചു കൊടുത്തു. അവന്‍ അച്ഛനോട് ചോദിച്ചു.



                    -മുത്തച്ഛനു പലര്ടേം കൂടെ ഫോട്ടോക്ക് നില്ക്കലാര്ന്നു ഹോബി, ല്ലേ?



                    അച്ഛനു അമ്മയും അതു കേട്ട് ചിരിച്ചു. അവര്‍ മൂവരും ഫോട്ടോകള്‍ പലതും എടുത്തു നോക്കി അവര്‍ക്ക് തോന്നുന്ന തമാശകള്‍ പലതും പറഞ്ഞു.



                     അതോടൊപ്പമുണ്ട‍ായിരുന്ന രണ്ട‍ു മൂന്ന് സുവിനീറുകളും അവന്‍ മറിച്ചു നോക്കി മുത്തച്ഛന്‍ അതില്‍ എഴുതിയ കവിതകള്‍ തെല്ലൊന്ന് വായിച്ചു നോക്കി. കവിതകള്‍ വായിക്കുന്നത് മുഴുവനാക്കാതെ അവന്‍ പറഞ്ഞു.



                         -അച്ഛാ, കവിതകളൊക്കേം പരമബോറ്. മുത്തച്ഛനെ മുത്തശ്ശി എങ്ങനെ സഹിച്ചാവോ?


                          അതു കേട്ട് അവന്റെ അച്ഛനു അമ്മയും കുടുകുടാ ചിരിച്ചു.



                        കണ്ടു നിന്ന മുത്തശ്ശി ഫോട്ടോകളും സുവിനീറുകളുമെല്ലാം കളയാനാണ് അവരുടെ ഭാവമെന്നു തോന്നി  പെട്ടെന്നു ചെന്നു വാങ്ങിച്ചു. പിന്നെ പറഞ്ഞു.



                        - ഒര് പാട് വല്യ വല്യ കൂട്ടുകാര്ണ്‍ായിര്ന്നു മുത്തച്ഛന്. പലരു നാട്ടില് വന്നാ മുത്തച്ഛന്‍ അങ്ങട്ട് ഓടിച്ചെല്ലും. വല്യ കാര്യ്യ്യായ്രുന്ന് എല്ലാര്‍ക്കും മുത്തച്ഛനെ.




                          അതും പറഞ്ഞ് മുത്തശ്ശി ആ ഫോട്ടോകളും സുവിനീറുകളും അടങ്ങിയ പ്ളാസ്റിക് ഫയല്‍ പേരക്കുട്ടിയുടെ കൈയില്‍ നിന്നും വാങ്ങിച്ച് അവരുടെ മുറിയിലേക്ക് കൊണ്ട‍ു പോയി അലമാരയില്‍ ഭാഗവതത്ത്ിനു അടിയിലായി വെച്ചു.


                          അതുകണ്ട‍് അവന്‍ അച്ഛനോടും അമ്മയോടും അടക്കം പറഞ്ഞു.


                        - മുത്തശ്ശി മുത്തച്ഛന്റെ കട്ടഫേനാണല്ലോ.


                                                                      -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ