2013, ജൂൺ 23, ഞായറാഴ്‌ച

ശാകുന്തളം ചിത്രകഥ - ഒരു ചാറ്റുബോക്സ് പഠനം


                   അവളെ ചാറ്റ് ബോക്സില്‍ നിന്നും കൊത്തിയെടുത്ത് അവന്‍ എഴുതി.

                

                      -കോപം വരുമ്പോഴൊക്കെയും നൂറില്‍ നിന്നും ഒന്നിലേക്ക് ദുര്‍വ്വാസാവ് എണ്ണിയിരുന്നെങ്കില്‍ ശകുന്തളക്ക് ദുഷ്യന്തനിട്ട മോതിരത്ത്ിനു അടയാളമാകേണ്ടണ്‍തില്ലായിരുന്നു. അതിനും മുമ്പ് ശകുന്തളക്ക് കാലില്‍ ഇല്ലാത്ത മുള്ളു കൊള്ളാന്‍ നില്ക്കുന്ന നേരേത്ത് ആരെയും കൂസാതെ തോഴികള്‍ക്കൊപ്പം നടന്നു പോകാമായിരുന്നു. മുന്നും പിന്നുമില്ലാതെ പെട്ടെന്ന് ക്ഷോഭിച്ച് ശപിക്കുന്നവരെയൊക്കെ കണ്വ്നു പണ്ടേ‍ക്കു പണ്ടേ അണ്‍ഫ്ര‍ണ്ട് ചെയ്യാമായിരുന്നു. അല്ലെങ്കില്‍ ബ്ളോക്കു ചെയ്യാമായിരുന്നു. തന്നെ കുരുക്കാന്‍ കാത്തു നിന്നതാണെന്ന് തിരിച്ചറിഞ്ഞ് മോതിരം വിഴുങ്ങിയ മീന്‍ ചൂണ്ടയെ ഒഴിവാക്കി പോയിരുന്നെങ്കില്‍ മറവിയില്‍ തന്നെ ദുഷ്യന്തനു മനപ്പൂര്‍വ്വം കഴിയാമായിരുന്നു.


                     തമാശക്കാരിയായ അവള്‍ തിരിച്ചു ചോദിച്ചു.


                    -ആ മീനിനെ പിന്നെ എന്തു ചെയ്തു? വരട്ടിയോ? മുളകിട്ടോ? പൊരിച്ചോ? കറി വെച്ചോ?


                      - ബി സീരിയസ്. ശാകുന്തളത്തെ ദയവായി അടുക്കളയിലേക്ക് കൊണ്ടു പോകരുത്.


                      -ആയ്ക്കോട്ടെ.


      
                   -എന്തിനു കൂടുതല്‍ പറയുന്നു.സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ അക്കാലം ഇല്ലാതിരുന്നതിന്റെ കുഴപ്പങ്ങളാണ് അഭിഞ്ജാശാകുന്തളം നിറയെ.


                    -വായിച്ചിട്ടുണ്ടോ?



                  -സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങളോ? ഒട്ടേറെ. അവയിലെ തിയറികള്‍ ഓ.കെ. പ്രാക്ടിക്കല്‍ ടെഫ്.


                  -അതല്ല. അഭിഞ്ജാനശാകുന്തളം?


                    -ഇല്ല. പണ്ട് ചിത്രകഥ വായിച്ചിട്ടുണ്ട്.



                    -പോയിക്കിടന്നുറങ്ങെടാ. ഗുഡ് നൈറ്റ്.



                     -ഞാന്‍ തന്ന മോതിരം പോയിപ്പോകരുത്. വീണു പോകരുത്.


                   - നീ തന്ന ചിരട്ട മോതിരമോ? അതിപ്പോള്‍ കാണാനില്ല. സോറി.  



                  അതും പറഞ്ഞ് അവള്‍ ലോഗ് ഔട്ട് ചെയ്തു.

                                                                        -0-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ