2011, ഡിസംബർ 13, ചൊവ്വാഴ്ച

തള്ളക്കോഴി

അരുണ്‍കുമാര്‍ പൂക്കോം


ഉറക്കത്തിലെവിടെയെങ്കിലും വെച്ച്
തല പിടിച്ചു പെന്‍ഡുലം പോല്‍ ആട്ടും
പേടിസ്വപ്നങ്ങള്‍ ഉണര്‍ന്നു രക്ഷപ്പെടാനാവാത്തവണ്ണം.
ഒടുവിലൊരു നിലവിളിയില്‍ കുതറിയുണരുമ്പോള്‍
അപ്പുറത്തെ മുറിയിലെ പൂച്ചയുറക്കത്തിനിടയില്‍ നിന്നുമെഴുന്നേറ്റ്
ഓടിയെത്തും പ്രാപ്പിടിയനെ കണ്ടെന്ന പോല്‍ തള്ളക്കോഴി.
നിഷേധത്താല്‍ മൂളി ഉറക്കത്തിലേക്ക് വീണ്ടും വഴുതുമ്പോഴും
അടുത്തിരുന്നു പണ്ടെന്ന പോല്‍ കഴുത്തുയര്‍ത്തി കൊക്കു പിളര്‍ത്തി
കൊക്കിക്കുന്നുണ്ടാകും പാവം നാളുകള്‍ക്കിപ്പുറവുമമ്മ.

                                       -0- 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ